ആഗോള പട്ടിണി സൂചിക (ജിഎച്ച്ഐ) പുറത്തുവന്നതോടുകൂടി, നരേന്ദ്ര മോഡി സർക്കാരിന്റെ കപട മുഖം ഒരിക്കൽകൂടി അനാവൃതമായിരിക്കുകയാണ്.ആഗോള പട്ടിണി സൂചികയിൽ 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. സാധാരണ ജനം പട്ടിണി കിടന്ന് മരിക്കുകയാണ്. ഇന്ത്യക്കു പിന്നിലുള്ള 15 രാജ്യങ്ങളുടെ പട്ടിക നമുക്കൊന്ന് ശ്രദ്ധിക്കാം. പാപുവ ന്യൂ ഗിനി, അഫ്ഗാനിസ്ഥാൻ, നൈജീരിയ, റിപ്പബ്ലിക് ഓഫ് കോംഗോ, മൊസാംബിക്ക്, സിയറ ലിയോൺ, തിമോർ‑ലെസ്റ്റെ, ഹെയ്തി, ലൈബീരിയ, മഡഗാസ്കർ, കോംഗോ, ചാഡ്, യെമൻ, സോമാലിയ.
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം സംബന്ധിച്ച നാണം കെടുത്തുന്ന വെളിപ്പെടുത്തലുകൾ ഭരണകൂടത്തിന്റെ കുഴലൂത്തുകാർക്ക് നേരിയ ചാഞ്ചല്യം പോലും ഉണ്ടാക്കുന്നില്ല.
മാത്രമല്ല, രാജ്യം നേരിടുന്ന അതി ഗുരുതരമായ പ്രശ്നങ്ങളെല്ലാം വിജയകരമായി പരിഹരിച്ചതായുള്ള പ്രചാരണ കോലാഹലങ്ങൾ തുടരുന്നതിൽ വ്യാജപ്രചാരകർക്ക് യാതൊരു മനസ്സാക്ഷി കുത്തുമില്ലതാനും.
നാല് പ്രധാന സൂചികകളായ പോഷകാഹാരക്കുറവ്, ശിശുക്ഷയം അഥവാ ഉയരത്തെ അപേക്ഷിച്ച് കുറഞ്ഞ ഭാരം, കുട്ടികളുടെ വളർച്ചക്കുറവ് അഥവാ പ്രായവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ ഉയരം, കുട്ടികളുടെ മരണനിരക്ക് എന്നിവയാണ് പട്ടിണിയുമായി ബന്ധപ്പെട്ട പഠനങ്ങളിൽ സാർവത്രികമായി അംഗീകരിക്കപ്പെട്ട അടിസ്ഥാന ഘടകങ്ങൾ.
റിപ്പോർട്ട് തയ്യാറാക്കുന്നതിനിടയിൽ കുട്ടികളുടെ ശോഷണവും വളർച്ചക്കുറവും സംബന്ധിച്ച വിവരങ്ങൾക്കായി മോഡി ഭരണകൂടത്തെയാണ് ജിഎച്ച്ഐ ആശ്രയിച്ചത്.
ജനങ്ങൾ പട്ടിണിയിലാണ്! ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുടെ നിർണായക രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് രാജ്യം നീങ്ങേണ്ടത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന അവലോകനമാണിത്. ഓർക്കുക! വെറുപ്പ് മാത്രം ഉല്പാദിപ്പിക്കുന്ന, വറുതിയുടെയും കലാപത്തിന്റെയും ചൂളയിലേക്ക് ജനങ്ങളെ തള്ളിവിടുന്ന ഒരു സർക്കാരിനെ വെച്ചുപൊറുപ്പിക്കുന്ന ജനത അടിമകൾക്ക് സമാനമാണ്.
-റഷീദ് അയിരൂർ
0 Comment:
Post a Comment